Thursday, January 19, 2012

കരിങ്കല്ലിന്റെ വില ഏകീകരിച്ചു, മെയ് 31 വരെ വില വര്‍ദ്ധനയില്ല

ജില്ലയിലെ കരിങ്കല്ലിന്റെ വില ഏകീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ജനു.19ന് കളക്ടറേറ്റില്‍ ചേര്‍ന്ന ക്വാറി-ക്രഷര്‍ അസോസിയേഷന്‍ ഭാരവാഹികളുടേയും തൊഴിലാളി സംഘടനാ നേതാക്കളുടേയും യോഗത്തില്‍ തീരുമാനമായി. അമ്പലവയലില്‍ 1350, വൈത്തിരി താലൂക്കില്‍ 1700, മാനന്തവാടിയിലും പുല്‍പ്പള്ളിയിലും 1800 രൂപ വീതം ഒരു ടിപ്പറിന് പരമാവധി ഈടാക്കാം. 2012 മെയ് 31 വരെ വില വര്‍ദ്ധിപ്പിക്കാതിരിക്കാനും യോഗത്തില്‍ ധാരണയായി. ടിപ്പറിന് മിനിമംകൂലി 10 കി.മീറ്റര്‍ വരെ 900 രൂപയായി നിശ്ചയിച്ചു. കൂടുതല്‍ വരുന്ന ഓരോ കി.മീറ്ററിനും 50 രൂപവീതം ഈടാക്കാം. ട്രാക്റില്‍ ഒരു ലോഡ് കരിങ്കല്ലിന് അമ്പലവയലില്‍ 675, വൈത്തിരിയില്‍ 850, മാനന്തവാടിയിലും പുല്‍പ്പള്ളിയിലും 900 രൂപ വീതമായും നിശ്ചയിച്ചു. ട്രാക്ടറിന്റെ മിനിമംകൂലി 10 കി.മീ. വരെ 500 രൂപ. അധികംവരുന്ന ഓരോ കി.മീറ്ററിനും 25 രൂപവീതം ഈടാക്കാം. . എ.ഡി.എം. പി.അറുമുഖന്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) എം.അനില്‍കുമാര്‍, ക്വാറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ജി.ജോണ്‍സണ്‍, ക്രഷര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ദേവി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മെറ്റല്‍വില ഏകീകരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ അദ്ധ്യക്ഷതയില്‍ പിന്നീട് യോഗം ചേരും. മേയ് 31 ന് ശേഷമുള്ള കരിങ്കല്‍ വിലയുടെ വര്‍ദ്ധനവ് സംബന്ധിച്ച് മെയ് 10 ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി.

No comments: